പെരുമാള്‍ മുരുകന്‍റെ 'കൊടിത്തുണി' സിനിമയായി. ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.



പെരുമാള്‍ മുരുകന്‍റെ  'കൊടിത്തുണി' സിനിമയായി. ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.


കൊച്ചി:പെരുമാള്‍ മുരുകന്‍റെ ചെറുകഥ 'കൊടിത്തുണി' സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.





രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തു കാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ 'കൊടിത്തുണി' എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ്ഈചിത്രം.നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.


പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി.ഈ ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും അഭിനേതാക്കൾ: ഗീത കൈലാസം,   ശരൺ,  ഭരണി ,  തെൻട്രൽ രഘുനാഥൻ,മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ. 


ബാനർ: എൻജോയ് ഫിലിംസ്  നിർമ്മാണം: ഫിറോസ് റഹിം - അൻജോയ് സാമുവൽ. സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം, ഇ എൽ വിജിൻ വിൻസെൻ്റ് പെപ്പെ തിരക്കഥ,  സംവിധാനം: വിപിൻ രാധാകൃഷ്ണൻ.  കഥ: പെരുമാൾ മുരുകൻ.ഡി.ഒ പി.: അൻജോയ് സാമുവൽ.സംഗീതം - ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ എഡിറ്റിംഗ്: പ്രദീപ് ശങ്കർ  കലാ സംവിധാനം: ഗോപി കരുണാനിധി. ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി (ദേശീയ അവാർഡ് ) ,വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. (സംസ്ഥാന അവാർഡ്), സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ.സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്.മേക്കപ്പ്: വിനീഷ് രാജേഷ്. പി .ആർ.സുമേരൻ (പി.ആർ.ഒ)


ഈ വര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയ 'ആട്ടം' എന്ന ചിത്രവും കഴിഞ്ഞകൊല്ലം ഈ ഫെസ്റ്റിവെലില്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു.

No comments:

Powered by Blogger.