
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു.
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദരോഗവുമായി മല്ലിടുക യായിരുന്നു. വൈകീട്ട് അഞ്ചുമണി യോടെ തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.
അന്തർദേശീയ ദേശീയ തലങ്ങളിൽ മലയാളസിനിമയെഅടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു ഷാജി എൻ. കരുൺ . ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ടിക്കുക യായിരുന്നു. കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ചു .
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടി. ജി അരവിന്ദന്റെ ഇഷ്ട ഛായാഗ്രാഹനാ യിരുന്നു അദ്ദേഹം നാൽപതിൽപരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയർ ചെയർമാനായിരുന്നു അദ്ദേഹം. 1998 മുതൽ 2001 വരെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനു മായിരുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ തേടിയെത്തിയ അദ്ദേഹത്തെ 2011-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തമ്പ്, കാഞ്ചനസീത , പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു . ജെ.സി ഡാനിയേൽ അവാർഡ് നേടി.
അനസൂയ ദേവകി വാര്യരാണ് ഭാര്യ. അനിൽ ഷാജി,അപ്പു ഷാജി എന്നിവരാണ് മക്കൾ.
No comments: