ജനപ്രിയ സാഹിത്യകാരനും സഹസംവിധായകനും തിരക്കഥാകൃത്തുമായ എൻ.കെ ശശിധരൻ (68) അന്തരിച്ചു.




ജനപ്രിയ സാഹിത്യകാരനും സഹസംവിധായകനും തിരക്കഥാകൃത്തുമായ എൻ.കെ ശശിധരൻ (68) അന്തരിച്ചു. 


ചൊവ്വാഴ്ച രാവിലെ 3 മണിക്ക് ഹൃദയരോഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് വൈകുന്നേരം. 


1955 നവംബർ ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരിൽ എൻ.കെ സരോജിനി അമ്മയുടെയും ടി.ജി നാരായണ പണിക്കരുടെയും മകനായി ജനിച്ചു. മലയാലസാഹിത്യംഐച്ഛികമായെടുത്ത്‌ മാസ്‌റ്റര്‍ ബിരുദം നേടി.


ചാവേര്‍പ്പട, കര്‍ഫ്യൂ, കാശ്‌മീര്‍, മറൈന്‍ കിങ്ങ്‌, മര്‍മ്മരങ്ങള്‍. ആദ്യത്തെ കണ്‍മണി , രൗദ്രം, കോക്കസ്, ഡർട്ടിഡസൻ, അഗ്നിമുഖം, എക്സ്പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷൻ, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാൻ സൂര്യപുത്രൻ തുടങ്ങി ഒട്ടേറെ നോവലുകൾ കൊണ്ട് മലയാളിയുടെ വായനയെ ത്രില്ലടിപ്പിച്ച എഴുത്തുകാരനായിരുന്നു എൻ.കെ ശശിധരൻ. 2020 ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമായിരുന്നു അവസാന നോവൽ. ഇതില്‍ കര്‍ഫ്യൂ ചലച്ചിത്രമായി. രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവര്‍ത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്‍-കോഴിക്കോട്‌ നിലയങ്ങള് നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. 


പതിന്നാലു വര്‍ഷക്കാലം സിനിമാരംഗത്ത്‌സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌ . സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചിരുന്നു .


ഭാര്യ: ശോഭനാദേവി. മക്കൾ: ഗോപി കൃഷ്ണൻ, വിഷ്ണു.


No comments:

Powered by Blogger.